Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Hitting Auto

Alappuzha

ഓട്ടോയ്ക്കു പിന്നില്‍ കാര്‍ തട്ടിയതില്‍ തര്‍ക്കം; ഓട്ടോ ഡ്രൈവര്‍ക്കും പ്രദേശവാസിക്കും മര്‍ദനം

ചേര്‍ത്തല: ഓട്ടോയ്ക്കു പിന്നില്‍ കാര്‍ തട്ടിയത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെയും പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെത്തിയ സമീപവാസിയെയും കാര്‍ ഓടിച്ചിരുന്ന പട്ടാള ഉദ്യോഗസ്ഥനും സഹോദരനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മുഹമ്മ പഞ്ചായത്ത് 17-ാം വാര്‍ഡ് ചാരമംഗലം തടത്തില്‍ സുനില്‍കുമാര്‍ (42), ചേര്‍ത്തല തെരുവില്‍ ടി.ടി. സജി എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ചേര്‍ത്തല സ്വദേശികളായ അനന്തകൃഷ്ണന്‍, സഹോദരന്‍ വിഷ്ണുരവി എന്നിവരെ പ്രതിയാക്കി ചേര്‍ത്തല പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 9.30 ഓടെയാണ് ചേര്‍ത്തല ഇഎസ്ഐ ആശുപത്രിക്കു സമീപം സുനില്‍കുമാറിന്‍റെ ഓട്ടോയ്ക്കു പിന്നില്‍ കാര്‍ തട്ടിയത്. ഇത് ചോദ്യം ചെയ്ത സുനില്‍ കുമാറിന്‍റെ മുഖത്ത് അടിക്കുകയും റോഡിലിട്ട് മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതി.

വിവരമറിഞ്ഞ് പ്രശ്നം പറഞ്ഞുതീര്‍ക്കനെത്തിയ സജിയെയും മര്‍ദിച്ചെന്നാണ് പരാതി. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നെത്തിയ പോലീസ് അനന്തകൃഷ്ണനെയും വിഷ്ണുവിനെയും പിടികൂടുകയായിരുന്നു. മര്‍ദനമേറ്റ സജിയെയും സുനില്‍ കുമാറിനെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

Latest News

Corehub Up